ഇന്ത്യ ഇനി ഹൈപ്പർ സോണിക് മിസൈൽ ക്ലബ്ബിൽ

ഭുവനേശ്വര്‍ : ഹൈപ്പർ സോണിക് മിസൈൽ ക്ലബ്ബിൽ ഇനി ഇന്ത്യയും. ശബ്ദത്തേക്കാൾ ആറു മടങ്ങ് വേഗത്തിൽ മിസൈൽ തൊടുക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ.

ഒഡിഷയിലെ ബലോസോറിലെ എ.പി.ജെ. അബ്ദുള്‍ കലാം ടെസ്റ്റിങ് റേഞ്ചില്‍ വെച്ചാണ് ഇന്ത്യ പരീക്ഷണം പൂര്‍ത്തിയാക്കിയത്. തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച ഹൈപ്പര്‍ സോണിക് ടെസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ അഗ്നി മിസൈല്‍ ബൂസ്റ്റര്‍ ഉപ്രയോഗിച്ച് പരീക്ഷിച്ചത്. ഡി.ആര്‍.ഡി.ഒ. തലവന്‍ സതീഷ് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡി.ആര്‍.ഡി.ഒയ്ക്ക്‌ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വികസിപ്പിക്കാനുള്ള ശേഷിയാണ് ഇതിലൂടെ നേടിയെടുത്തതെന്ന് ഡി.ആര്‍.ഡി.ഒ. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സെക്കന്റില്‍ രണ്ട് കിലോ മീറ്ററിലധികം സഞ്ചരിക്കാന്‍ ഹൈപ്പര്‍ സോണിത് മിസൈലുകള്‍ക്ക് സാധിക്കും.

ആത്മനിര്‍ഭര്‍ ഭാരത്’ പൂര്‍ത്തീകരിക്കുന്നതില്‍ ഏറ്റവും നാഴികകല്ലായ നേട്ടമാണിതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.കൂടാതെ പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഡി.ആര്‍.ഡി.ഒ. ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു.

Top