ഇറക്കുമതി തീരുവ ഉയര്‍ത്തി; ഗോതമ്പ് ഉല്‍പാദനത്തില്‍ റെക്കോഡ് പ്രതീക്ഷിച്ച് സര്‍ക്കാര്‍

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഗോതമ്പിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തി. ഗോതമ്പിന് രാജ്യത്ത് റെക്കോര്‍ഡ് ഉല്‍പാദനം ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ഇറക്കുമതി തീരുവ ഉയര്‍ത്തിയത്. 10 ശതമാനത്തിന്റെ വര്‍ധനയാണ് ഇറക്കുമതി തീരുവയില്‍ വരുത്തിയിരിക്കുന്നത്. നിലവില്‍ 40 ശതമാനമാണ് ഇറക്കുമതി തീരുവ. നേരത്ത 30ശതമാനമായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തതത് ആഭ്യന്തര വിപണിയെ സഹായിക്കാനാണ്. കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിരുന്നു. ഈ സീസണില്‍ ഗോതമ്പ് ഉല്‍പാദനം റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നേക്കുമെന്നാണ് കാര്‍ഷിക വിദഗ്ധര്‍ പറയുന്നത്. ഗോതമ്പ് ഉല്‍പാദനം 10 കോടി ടണ്‍ കടക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തന്നത്.

സര്‍ക്കാര്‍ നിലവില്‍ കര്‍ഷകര്‍ക്ക് ഗോതമ്പിന് താങ്ങുവിലയായി നിശ്ചയിച്ചിട്ടുള്ളത് 1,840 രൂപയാണ്. എന്നാല്‍ കേരളം അടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മില്ലുകള്‍ക്ക് ഇറക്കുമതി തീരുവ ഉയര്‍ത്തിയത് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍

Top