തിരിച്ചടിച്ച് ഇന്ത്യ ; സൈനിക പോസ്റ്റുകള്‍ തകര്‍ത്തു; നിരവധി പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്ലമാബാദ്: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഏഴ് പാക്ക് സൈനീകര്‍ കൊല്ലപ്പെട്ടു. നിരവധി പാക്ക് സൈനീകര്‍ക്ക് ഗുരുതര പരുക്കേറ്റതായും സൈന്യം അറിയിച്ചു. കൂടാതെ അനേകം പാക്ക് ബങ്കറുകള്‍ തകര്‍ക്കുകയും ചെയ്തു.

എന്നാല്‍ അതിര്‍ത്തിയില്‍ യാതൊരു പ്രകോപനവും കൂടാതെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു. ഇന്ത്യയാണ് ആക്രമണത്തിനു തുടക്കമിട്ടതെന്നും പാക്ക് സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്‌ളിക് റിലേഷന്‍സ് വ്യക്തമാക്കി.

ജന്ദ്രോട്ട്, കോട്‌ലി തുടങ്ങിയ സെക്ടറുകളിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി സൈനികര്‍ക്കു പരിക്കേറ്റതായും ഐഎസ്പിആര്‍ അറിയിച്ചു.

അതേസമയം ജമ്മുകശ്മീരിലെ ദുലന്‍ജ-ഉറി മേഖലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ആറ് ഭീകരരെയും ഇന്ത്യന്‍ സൈന്യം വധിച്ചു. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളാണ് നുഴഞ്ഞു കയറാന്‍ ശ്രമിച്ചതെന്ന് എസ്പി വായ്ദ് അറിയിച്ചു.

സൈന്യവും പൊലീസ് സേനയും ഒത്തു ചേര്‍ന്ന് സംയുക്തമായാണ് ഭീകരരോട് ഏറ്റുമുട്ടിയതെന്നും, നാലു ഭീകരര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം കിട്ടിയ സൂചനകള്‍, എന്നാല്‍ പിന്നീടാണ് ആറ് ഭീകരര്‍ ഉണ്ടായിരുന്നെന്നും വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു.

ഭീകരര്‍ ചാവേര്‍ ആക്രമണം ലക്ഷ്യമാക്കിമാണ് ഉറിയില്‍ നുഴഞ്ഞ് കയറിയാന്‍ ശ്രമിച്ചതെന്ന് എസ്പി വായ്ദ് അറിയിച്ചു. തീവ്രവാദികളില്‍ നിന്ന് ആയുധങ്ങളും, സ്‌ഫോടക വസ്തുക്കളും പിടിച്ചെടുക്കുന്നതിനായി പെട്ടന്നുള്ള ഒരു ആക്രമണമായിരുന്നു പൊലീസും സേനയും ചേര്‍ന്ന് നടത്തിയതെന്ന് എസ്പി പറഞ്ഞു.

ഡിസംബര്‍ 31ന് തെക്കന്‍ കശ്മീരിലെ ലെത്‌പോറയില്‍ സിആര്‍പിഎഫ് കാമ്പിനു നേരെയുണ്ടായ വെടിവെയ്പ്പില്‍ ഒരു സൈനീക ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു. ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Top