ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം

പുണെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കം. 37 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് ഓപ്പണര്‍മാര്‍ രണ്ടു പേരെയും നഷ്ടമായി. സ്‌കോര്‍ ഒമ്പതിലെത്തിയപ്പോള്‍ തന്നെ നാലു റണ്‍സുമായി ശിഖര്‍ ധവാന്‍ മടങ്ങി. റീസ് ടോപ്ലിക്കായിരുന്നു വിക്കറ്റ്.

നന്നായി തുടങ്ങിയ രോഹിത്തിനെ സാം കറന്‍ പുറത്താക്കി. 25 പന്തില്‍ നിന്ന് അഞ്ചു ഫോറുകളടക്കം 25 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. ക്യാപ്റ്റന്‍ വിരാട് കോലിയും കെ.എല്‍ രാഹുലുമാണ് ഇപ്പോള്‍ ക്രീസില്‍. നേരത്തെ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരം ഋഷഭ് പന്തിന് അവസരം ലഭിച്ചു. ഇംഗ്ലണ്ട് ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. പരിക്കേറ്റ ഓയിന്‍ മോര്‍ഗന് പകരം ഡേവിഡ് മലാന്‍ ടീമിലെത്തി. സാം ബില്ലിങ്‌സിന് പകരം ലിയാം ലിവിങ്സ്റ്റണും മാര്‍ക്ക് വുഡിന് പകരം റീസ് ടോപ്ലിയും കളിക്കും.

Top