ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി-20, രാജ്‌കോട്ടില്‍ ഇന്ത്യക്ക് പരാജയം

രാജ്‌കോട്ട്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യക്ക് 40 റണ്‍സിന്റെ പരാജയം.

ന്യൂസിലന്‍ഡിന്റെ 197 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 65 റണ്‍സെടുത്ത് നായകന്‍ വിരാട് കോഹ്ലിയും 49 റണ്‍സെടുത്ത് മഹേന്ദ്ര സിംഗ് ധോണിയും പുറത്തായതോടെ ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.

ഇരുവരെയും കൂടാതെ 23 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചത്. കഴിഞ്ഞ കളിയില്‍ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് ഈ മത്സരത്തില്‍ ഫോമിലായില്ല. ശിഖര്‍ ധവാനും (1) രോഹിത് ശര്‍മ (5) ആദ്യം തന്നെ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. നാലു വിക്കറ്റ് നേടിയ ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത്.

നേരത്തേ, കോളിന്‍ മണ്‍റോയുടെ സെഞ്ചുറി മികവിലാണ് ന്യൂസിലന്‍ഡ് 196 റണ്‍സ് അടിച്ചെടുത്തത്. 58 പിന്തില്‍ നിന്ന് 109 റണ്‍സെടുത്ത മണ്‍റോ പുറത്താകാതെനിന്നു. ഏഴും സിക്‌സും ഏഴ് ഫോറുമടങ്ങിയതാണ് അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. രാജ്യാന്തര ട്വന്റി-20യില്‍ ഒരു വര്‍ഷം രണ്ടു സെഞ്ചുറി നേടുന്ന ആദ്യത്തെ താരമാണ് കോളിന്‍ മണ്‍റോ. മൂന്നു മത്സരങ്ങളുടെ ട്വന്റി-20 പരന്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി. ആദ്യ ട്വന്റി-20യില്‍ ഇന്ത്യ ജയിച്ചിരുന്നു.

Top