ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടി20: ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തോൽവി

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്‍റി-20യിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തോൽവി. 157 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇംഗ്ലണ്ട് ജോസ് ബട്ട്‌ലറിന്റെ (83) അർധ സെഞ്ച്വറി മികവിൽ 18.2 ഓവറിൽ ലക്ഷ്യം കണ്ടു. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് 2-1 ന് മുന്നിലെത്തി.

ബട്ട്‌ലർ നിലയുറപ്പിച്ചതോടെ ഇന്ത്യ തോൽവിയിലേക്ക് നീങ്ങി. ബട്ട്‌ലർക്ക് മികച്ച പിന്തുണ നൽകിയ ഡേവിഡ് മലാനെ(18) 9.4 ഓവറിൽ വാഷിംഗ്ടൺ സുന്ദർ പുറത്താക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോലിയുടെ മികവിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 156 റൺസ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആദ്യം ബാറ്റിംഗ് തകർച്ച നേരിട്ടെങ്കിലും നായകൻ കോലി അവസാനം വരെ പൊരുതി.കോലി പുറത്താകാതെ 46 ബോളിൽ 77 റൺസ് നേടി.

പവർ പ്ലേ അവസാനിക്കും മുമ്പ് തന്നെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. കെ.എൽ.രാഹുൽ ഒരിക്കൽ കൂടി നിരാശപ്പെടുത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും രാഹുൽ പൂജ്യത്തിന് പുറത്തായി. ശ്രേയസ് അയ്യർക്കും(9) തിളങ്ങാനായില്ല. അവസാന ഓവറുകളിൽ കോലിക്ക് മികച്ച പിന്തുണ നൽകിയ ഹർദിക്ക് പാണ്ഡ്യ 17 റൺസ് നേടി. അവസാന പന്തിലാണ് ഹർദിക്ക് പുറത്തായത്.

 

 

 

Top