ഇംഗ്ലണ്ടിന്റെ അടി പതറുന്നു; സിറാജിനും അക്സറിനും രണ്ട് വിക്കറ്റ്

അഹമ്മദാബാദ്: ഇന്ത്യക്കെതിരെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകള്‍ കൂടെ നഷ്ടം. മൊട്ടേറ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ചായയ്ക്ക് ശേഷം ബാറ്റിങ് ആരംഭിക്കുമ്പോള്‍ അഞ്ചിന് 154 എന്ന നിലയിലാണ്. ഒല്ലി പോപ്പ് (23), ഡാനിയേല്‍ ലോറന്‍സ് (23) എന്നിവരാണ് ക്രീസില്‍.

രണ്ട് വിക്കറ്റ് വീതം നേടിയ അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 55 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. സ്റ്റോക്സ് മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കരുതലോടെയാണ് താരം കളിച്ചത്. 121 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും ആറ് ഫോറും നേടി.

എന്നാല്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ജോണി ബെയര്‍സ്റ്റോയാണ് (28) സ്റ്റോക്സിനൊപ്പം ക്രീസിലുണ്ടായിരുന്നത്.

 

 

Top