ചൈനയുടെ നീക്കത്തിന് തടയിട്ട് ഇന്ത്യ; ഇന്ത്യയുടെ ആവശ്യം പരിഗണിക്കുമെന്ന് ശ്രീലങ്ക

ന്ത്യയുടെയും, ശ്രീലങ്കയുടെയും സമുദ്രാതിര്‍ത്തിക്ക് സമീപം ചൈനീസ് പര്യവേഷണം അനുവദിക്കരുതെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കുമെന്ന് ശ്രീലങ്ക വ്യക്തമാക്കി. ശ്രീലങ്കന്‍ അക്വാട്ടിക് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഏജന്‍സിയുമായി സഹകരിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പര്യവേഷണം നടത്താനുള്ള ചൈനയുടെ നീക്കത്തിന് ഇന്ത്യ തടയിട്ടിരുന്നു. കഴിഞ്ഞ ദിവസം ശ്രീലങ്ക സന്ദര്‍ശിച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്ജ.യശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ ഉറപ്പുനല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ അവസാനത്തോടെ ശ്രീലങ്കയുടെ സ്പെഷ്യല്‍ എക്ണോമിക്സ് സോണില്‍ സംയുക്ത സൈനിക ശാസ്ത്ര ഗവേഷണം നടത്താനാണ് ചൈന പദ്ധതിയിട്ടത്. ഇതിനായി എത്തിയ ചൈനീസ് കപ്പലായ ഷിന്‍ യാന്‍ 6 ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ദിവസങ്ങളായി അനുമതിക്കായി കാത്തിരിക്കുകയാണ്. എന്നാല്‍ പര്യവേഷണത്തിന് അനുമതി നല്‍കിയേക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്ന് മാസത്തെ ദൗത്യമാണ് ചൈനീസ് കപ്പല്‍ ശ്രീലങ്കയില്‍ നടത്തുന്നത്. നിലവില്‍ ഇന്ത്യയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തിനടുത്ത് നങ്കൂരമിട്ടിരിക്കുകയാണ്. 2017 മുതല്‍ ഈ തുറമുഖം 1.12 ബില്യണ്‍ യുഎസ് ഡോളറിന് 99 വര്‍ഷത്തെ പാട്ടത്തിന് ചൈന ഏറ്റെടുത്തിരുന്നു.

രണ്ടായിരം ടണ്‍ ഡീസല്‍ വഹിക്കുന്ന കപ്പലിന് രണ്ട് മാസം കൂടി സ്ഥിതി ചെയ്യാനുള്ള വസ്തുക്കള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് കപ്പലുകളുടെ പ്രവര്‍ത്തനം സജീവമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2019 ല്‍ മേഖലയില്‍ 29 കപ്പലുകളും 2020-ല്‍ 39 കപ്പലുകളും എത്തി. 2021-ല്‍ 45, 2022-ല്‍ 43. 2023 സെപ്റ്റംബര്‍ 15 വരെ 28 ചൈനീസ് കപ്പലുകളുമാണ് മേഖലയില്‍ എത്തിയത്.

ഇന്ത്യയുടെ ആശങ്ക കഴിഞ്ഞദിവസം മന്ത്രി എസ് ജയശങ്കര്‍ ശ്രീലങ്കയെ അറിയിച്ചിരുന്നു. രണ്ടരപ്പതിറ്റാണ്ടുകളായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് നാവിക പ്രവര്‍ത്തനങ്ങള്‍ കൂട്ടിയതായി ജയശങ്കര്‍ പറഞ്ഞു. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്. നേരത്തെ കപ്പലിന് ശ്രീലങ്കന്‍ തീരത്ത് പര്യവേഷണം നടത്തിയതിന് അനുമതി നല്‍കിയതായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് അലി സബ്രിയ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നവംബറോട് കപ്പല്‍ പര്യവേക്ഷണം ആരംഭിക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

Top