ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ സിംഗപ്പൂരിനെ തകര്‍ത്ത് ഇന്ത്യ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പ്രതാപകാലം ഓര്‍മ്മിപ്പിച്ച് ഇന്ത്യന്‍ പ്രകടനം. ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത 16 ഗോളിന് തോല്‍പ്പിച്ചതിന് പിന്നാലെ സിംഗപ്പൂരിനെയും ഇന്ത്യ തകര്‍ത്തു. ഇത്തവണ ഒരു ഗോള്‍ മാത്രമാണ് ഇന്ത്യന്‍ ടീം വഴങ്ങിയത്. നേടിയത് 16 ഗോളുകള്‍. ആദ്യ ക്വാര്‍ട്ടറിന്റെ 12-ാം മിനിറ്റില്‍ ഇന്ത്യ ഗോളടി തുടങ്ങി. മന്‍ദീപ് സിംഗിലൂടെ ആണ് ഇന്ത്യ ആദ്യം ഗോള്‍ വല ചലിപ്പിച്ചത്. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു ഗോളിന് ലീഡ് ചെയ്തു.

രണ്ടാം പകുതിയില്‍ 37-ാം മിനിറ്റില്‍ വീണ്ടും ഗോള്‍ പിറന്നു. ഇത്തവണ മന്‍പ്രീത് തന്റെ രണ്ടാം ഗോള്‍ നേടി. 38-ാം മിനിറ്റില്‍ ഷംസീര്‍ സിംഗ് ആയിരുന്നു ഗോള്‍ നേടിയത്. 39-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടിയ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് സിംഗ് 40-ാം മിനിറ്റില്‍ ഹാട്രിക് ഗോള്‍ പൂര്‍ത്തിയാക്കി. 42-ാം മിനിറ്റില്‍ നായകന്റെ നാലാം ഗോള്‍ പിറന്നു. രണ്ടാം പകുതി മുതലാണ് ഇന്ത്യയുടെ ഗോള്‍വേട്ട തുടങ്ങിയത്. 15-ാം മിനിറ്റില്‍ ലളിത് ഉപാധ്യ ഗോള്‍ രണ്ടാക്കി. 21-ാം മിനിറ്റില്‍ ഗുജറന്ത് സിംഗ് ലീഡ് വീണ്ടും ഉയര്‍ത്തി. 22-ാം മിനിറ്റില്‍ സുമിതും 23-ാം മിനിറ്റില്‍ നായകന്‍ ഹര്‍മ്മന്‍പ്രീത് സിംഗും ഗോളുകള്‍ നേടി. 30-ാം മിനിറ്റില്‍ അമിത് രോഹിദാസിന്റെ ഗോളോടെയാണ് ഇന്ത്യ ആദ്യ പകുതി അവസാനിപ്പിച്ചത്. രണ്ട് ക്വാര്‍ട്ടറുകള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 6-0ത്തിന് മുന്നിലെത്തി.

മൂന്ന് ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 11 ഗോളുകള്‍ക്ക് മുന്നിലായിരുന്നു. പക്ഷേ ഇവിടെ അവസാനിപ്പിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. 50-ാം മിനിറ്റില്‍ മന്‍ദീപ് സിംഗിന്റെ ഹാട്രിക് ഗോള്‍. 51-ാം മിനിറ്റില്‍ അഭിഷേക് രണ്ട് തവണ വലകുലുക്കി. ഇന്ത്യ 14 ഗോളുകള്‍ക്ക് മുന്നില്‍. ഒടുവില്‍ 53-ാം മിനിറ്റില്‍ സിംഗപ്പൂര്‍ ആശ്വാസ ഗോള്‍ നേടി. 55-ാം മിനിറ്റിലും 56-ാം മിനിറ്റിലും ഇരട്ട ഗോളുമായി വരുണ്‍ കുമാറും ഇന്ത്യന്‍ ടീമിന് തന്റെ സംഭാവന നല്‍കി.

 

 

Top