അഡ്ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൻെറ ആദ്യ ഇന്നിങ്‌സില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചപ്പോൾ ഇന്ത്യ 244-ന് പുറത്ത്. രണ്ടാം ദിനം ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് 11 റണ്‍സിനിടെ ശേഷിച്ച നാലു വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ക്ക് രണ്ടാം ദിനം ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാൻ കഴിഞ്ഞില്ല. അശ്വിന്‍ (15), വൃദ്ധിമാന്‍ സാഹ (9), ഉമേഷ് യാദവ് (6), മുഹമ്മദ് ഷമി (0) എന്നിവരാണ് രണ്ടാം ദിനം പുറത്തായ താരങ്ങള്‍. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് നാലും പാറ്റ് കമ്മിന്‍സ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
ഒന്നാം ദിനം വിരാട് കോലിയുടെ റണ്ണൗട്ടിലൂടെയാണ് ഇന്ത്യ കളി കൈവിട്ടത്. 180 പന്തുകള്‍ നേരിട്ട കോലി, എട്ടു ഫോറുകളടക്കം 74 റണ്‍സെടുത്തു. രഹാനെ 92 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 42 റണ്‍സെടുത്തു. ചേതേശ്വര്‍ പൂജാര 160 പന്തില്‍ രണ്ടു ഫോറുകളോടെ 43 റണ്‍സും സ്വന്തമാക്കി.