സിഡ്‌നി: രഹാനെയുടെ ക്യാപ്റ്റൻസിയിൽ ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സിഡ്‌നിയിൽ നടക്കുന്ന ടെസ്റ്റിൽ ടീമിലേക്ക് തിരിച്ചെത്തിയ രോഹിത് ശര്‍മയാണ് ശുഭ്മാന്‍ ഗില്ലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. തുടര്‍ച്ചയായ രണ്ട് ടെസ്റ്റുകളിലും മോശം ഫോമിലായിരുന്ന മായങ്ക് അഗര്‍വാളിന് പകരമാണ് രോഹിത് ഓപ്പണറാകുന്നത്. പരിക്കേറ്റ ഉമേഷ് യാദവിന് പകരം, ഇന്ത്യയ്ക്കു വേണ്ടി മീഡിയം പേസര്‍ നവ്ദീപ് സെയ്നി അരങ്ങേറ്റം കുറിയ്ക്കും. ബുംറയ്ക്കും മുഹമ്മദ് സിറാജിനുമൊപ്പം നവ്ദീപ് സെയ്നി കൂടി ചേരുമ്പോള്‍ മുന്‍നിര പേസ് ബൗളര്‍മാരുടെ മികച്ച പ്രകടനം സിഡ്നിയില്‍ പ്രതീക്ഷിക്കാം. ശാര്‍ദുല്‍ ഠാക്കൂര്‍, നടരാജന്‍ എന്നിവരെ പിന്തള്ളിയാണ് സെയ്നി ടീമില്‍ ഇടം പിടിച്ചത്.
ചേതേശ്വർ പൂജാര, ഹനുമ വിഹാരി, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, ആർ അശ്വിൻ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ഭുമ്ര, നവദീപ് സെയ്നി എന്നിവരാണ് ടീമിൽ ഇടം പിടിച്ചവർ. ആദ്യടെസ്റ്റില്‍ ഓസ്ട്രേലിയയും രണ്ടാം ടെസ്റ്റില്‍ ഇന്ത്യയും ജയിച്ചതോടെ പരമ്പര സമനിലയിലാണ്. സിഡ്നിയില്‍ ഒരിക്കൽ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. 42 കൊല്ലം മുൻപ് 1978ൽ. പിന്നീട് നാല് ടെസ്റ്റിൽ തോൽക്കുകയും അഞ്ചെണ്ണം സമനിലയിലാവുകയും ചെയ്തു.