കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അഭിജിത് ബാനര്‍ജി

ന്യൂഡല്‍ഹി: ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് നോബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി. സര്‍ക്കാരിന്റെ ഉത്തേജന പാക്കേജുകള്‍ അപര്യാപ്തമാണ്. അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ വളര്‍ച്ച പ്രകടിപ്പിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച കോവിഡ് വ്യാപനം ഉണ്ടാകുന്നതിന് മുമ്പു തന്നെ താഴേക്കായിരുന്നു. 2017-2018 വര്‍ഷത്തില്‍ ഏഴ് ശതമാനമായിരുന്ന ജിഡിപി വളര്‍ച്ച 2018-19 വര്‍ഷത്തില്‍ 6.1 ആയി കുറഞ്ഞു. 219-20 വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 4.2 ആയി കുത്തനെ കുറഞ്ഞു.

അതേസമയം 2021 ല്‍ സ്ഥിതി ഇപ്പോഴത്തേതിനേക്കാള്‍ മെച്ചപ്പേട്ടേക്കുമെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പരിമിതമായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ താഴ്ന്ന വരുമാനക്കാരുടെ കൈയില്‍ പണം നല്‍കാന്‍ തയ്യാറാകാത്തതു കൊണ്ട് അവരുടെ ഉപഭോഗം വര്‍ധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

Top