ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

ക്യുബേറ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. 46.2 ഓവറില്‍ 211 റണ്‍സെടുക്കുന്നതിനിടെ പത്തുവിക്കറ്റും വീണു. കഴിഞ്ഞ മത്സരത്തിലെ താരം സായ് സുദര്‍ശനും (83 പന്തില്‍ 62 റണ്‍സ്) ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കെ.എല്‍. രാഹുലും (64 പന്തില്‍ 54 റണ്‍സ്) മാത്രമാണ് ഇന്ത്യന്‍ സ്‌കോറില്‍ കാര്യമായ സംഭവന നല്‍കിയത്.

ഇരുവരും കഴിഞ്ഞാല്‍ ബൗളിങ് താരം അര്‍ഷ്ദീപ് സിങ്ങാണ് ടോപ് സ്‌കോറര്‍ (17 പന്തില്‍ 18 റണ്‍സ്). ഇന്ത്യന്‍ നിരയില്‍ അഞ്ചുപേരും രണ്ടക്കം തികയ്ക്കാതെ ഔട്ടായി. സഞ്ജു സാംസണ്‍ 23 പന്തില്‍നിന്ന് 12 റണ്‍സ് മാത്രമാണെടുത്തത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി നാന്ദ്രെ ബര്‍ഗര്‍ പത്ത് ഓവറില്‍ 30 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. ബ്യൂറന്‍ ഹെന്‍ട്രിക്‌സും കേശവ് മഹാരാജും രണ്ടുവീതം വിക്കറ്റുകളും നേടി. ലിസാര്‍ഡ് വില്യംസ്, എയ്ഡന്‍ മര്‍ക്രം എന്നിവര്‍ക്കാണ്‌ ഓരോ വിക്കറ്റ്.

Top