പാക്കിസ്ഥാനെ ഒഴിവാക്കി അഫ്ഗാന്‍-ഇന്ത്യ വ്യോമപാത, യാത്ര ആരംഭിച്ചു

കാബുള്‍: പാക്കിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കുമിടയില്‍ ആദ്യ ചരക്ക് വ്യോമപാത ഉദ്ഘാടനം ചെയ്ത് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഖാനി.

കാബുള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ ചരക്ക് വിമാനം അഫ്ഗാന്‍ -ഇന്ത്യ വ്യോമപാതയിലൂടെ തിങ്കളാഴ്ച്ച യാത്രയാരംഭിച്ചു.

പാകിസ്താന് മുകളിലൂടെ പറക്കാതെ ചരക്ക് വിമാനങ്ങള്‍ക്ക് പുതിയ വ്യോമപാതയിലൂടെ ഇന്ത്യയിലെത്താം. വ്യോമ പാത യാഥാര്‍ഥ്യമായതില്‍ അഫ്ഗാന്‍ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചു. അഫ്ഗാന്‍ ചരക്കുകള്‍ക്ക് ഇന്ത്യ നല്ലൊരു വിപണിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലേക്ക് കാര്‍ഗോ വിമാനത്തില്‍ ആദ്യമായാണ് അഫ്ഗാന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ അയയ്ക്കുന്നതെന്ന് പ്രസിഡന്റിന്റെ ഉപദേശകന്‍ അഭിപ്രായപ്പെട്ടു. ആദ്യം പുറപ്പെട്ട കാര്‍ഗോ വിമാനത്തില്‍ അഫ്ഗാനില്‍ നിന്നുള്ള 60 ടണ്‍ ഒഷധസസ്യങ്ങളാണുള്ളതെന്നും രണ്ടാമത്തെ വിമാനത്തില്‍ 40 ടണ്‍ ഉണക്കപ്പഴങ്ങളാണയയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ ആഴ്ച്ചയില്‍ ആറ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് കുതിക്കും.

ഇന്ത്യയുമായി വ്യാപാര ബന്ധം തുടങ്ങുന്നതില്‍ നേരത്തെ പാകിസ്താന്‍ അഫ്ഗാനിസ്ഥാനെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

അതേസമയം പാകിസ്താന്‍ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അഫ്ഗാനും ആരോപിച്ചിരുന്നു. ഇതാണ് പാകിസ്താനെ ഒഴിവാക്കിയതിന് പിന്നിലെന്നാണ് സൂചന.

Top