പിതൃതര്‍പ്പണ ചടങ്ങിന് പോയവര്‍ക്ക് പിഴ ഈടാക്കിയ സംഭവം; സിപിഒയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക് ക്ഷേത്രത്തിലേക്കു പോയ അമ്മയെയും മകനെയും തടഞ്ഞ് 2000 രൂപ പിഴ ഈടാക്കിയ ശേഷം 500 രൂപയുടെ രസീത് നല്‍കിയ സംഭവത്തില്‍ സിപിഒയ്ക്ക് സസ്‌പെന്‍ഷന്‍. സിപിഒ അരുണ്‍ ശശിയെ സസ്‌പെന്‍ഡ് ചെയ്താണ് കമ്മിഷണറുടെ ഉത്തരവ്. സിഐയ്‌ക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചു.

ശ്രീകാര്യം വെഞ്ചാവോട് ശബരി നഗറിലെ നവീനി(19)നെയും അമ്മയെയുമാണ് പൊലീസ് പിഴ ഈടാക്കി തിരിച്ചയച്ചത്. കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിനായി പോയതായിരുന്നു ഇവര്‍.

അതേസമയം, ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം 2000 രൂപ പിഴ ഈടാക്കിയെന്നും രസീതില്‍ തുക എഴുതിയതില്‍ പറ്റിയ പിശകാണെന്നും ശ്രീകാര്യം എസ്എച്ച്ഒ അഭിലാഷ് ഡേവിഡ് അറിയിച്ചു.

 

Top