വനിതാ സിംഗിള്‍സില്‍ ബ്രസീല്‍ താരം ബിയാട്രിസിന് കളിക്കിടെ കണ്ണീരോടെ മടക്കം

നിതാ സിംഗിള്‍സില്‍ ബ്രസീല്‍ താരം ബിയാട്രിസ് ഹദാദ് മെയയ്ക്ക് കണ്ണീരോടെ കോര്‍ട്ട് വിടേണ്ടി വന്നു. ശാരീരീരിക അസ്വസ്ഥകള്‍ മൂലമാണ് നിലവിലെ ചാംപ്യനായ എലിന റിബകീനയുമായുള്ള മത്സരത്തിനിടെ ബിയാട്രിസിനു പിന്‍മാറേണ്ടി വന്നത്. ആദ്യ സെറ്റില്‍ 1-3നു പിന്നില്‍ നില്‍ക്കവേയാണ് 13-ാം സീഡ് ബിയാട്രിസിനെ പുറംവേദന അലട്ടിയത്. മെഡിക്കല്‍ ടൈം ഔട്ട് കഴിഞ്ഞ് തിരിച്ചു വന്നെങ്കിലും ഒരു പോയിന്റ് കൂടി നഷ്ടപ്പെടുത്തിയ താരത്തിനു വേദന വിട്ടുമാറാത്തതു മൂലം മടങ്ങേണ്ടി വന്നു. ഇതോടെ 3-ാം സീഡ് റിബകീന ക്വാര്‍ട്ടറിലെത്തി.

കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ സെമിഫൈനല്‍ കളിച്ച താരമാണ് ഇരുപത്തിയേഴുകാരി ബിയാട്രിസ്. പുരുഷ സിംഗിള്‍സില്‍ 3-ാം സീഡ് ഡാനില്‍ മെദ്വദെവിനെതിരെ കളിച്ച ചെക്ക് താരം ജിറി ലെഹക്കയ്ക്കും ഇന്നലെ പരുക്കു മൂലം മത്സരം പൂര്‍ത്തിയാക്കാനായില്ല. മെദ്വദെവ് 6-4, 6-2 എന്ന നിലയില്‍ മുന്നില്‍ നില്‍ക്കവെയായിരുന്നു ഇരുപത്തിയൊന്നുകാരന്‍ ലെഹക്കയുടെ മടക്കം.

Top