സൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുമ്പോഴും തൊഴിലില്ലായ്മ രൂക്ഷം

റിയാദ്: വിദേശ തൊഴിലാളികളുടെ പിരിച്ചുവിടലിലൂടെ സൗദിയിലെ സ്വകാര്യ മേഖലയില്‍ സ്വദേശി വത്കരണത്തില്‍ വന്‍ മുന്നേറ്റമെന്ന് റിപ്പോര്‍ട്ട്.

എന്നാല്‍ രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട്.

സൗദി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജദ്‌വ റിസേര്‍ച്ചാണ് ഇത് സംബന്ധിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2016ല്‍ 42.5 ശതമാനമായിരുന്ന സ്വദേശിവത്കരണം ഈ വര്‍ഷം 43.2 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.

നിരവധി വിദേശ തൊഴിലാളികളെയാണ് ഒരു വര്‍ഷത്തിനിടെ പിരിച്ചുവിട്ടത്.

എന്നാല്‍ 12.1 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 12.6 ശതമാനമായി വര്‍ധിക്കുകയും ചെയ്തു.

പഠനം കഴിഞ്ഞ് തൊഴില്‍ മേഖലയില്‍ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതാണ് ഇതിന് പ്രധാന കാരണം.

സ്വദേശിവത്കരണം ശക്തമാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Top