പെരിന്തല്‍മണ്ണയില്‍ 2.20 കോടിയുടെ അസാധു നോട്ട് പിടികൂടി, നാലുപേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: കാറില്‍ കടത്തുകയായിരുന്ന 2.20 കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പെരിന്തല്‍മണ്ണയില്‍ പിടികൂടി.

സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.

കൊണ്ടോട്ടി എയര്‍പോര്‍ട്ട് സ്വദേശി സെയ്തലവി (49), കൊണ്ടോട്ടി സ്വദേശി റിഷാദ് (36), പാണ്ടിക്കാട് തച്ചിങ്ങനാടം നല്ലൂര്‍ സ്വദേശി മൊയ്തീന്‍ (52), കൊണ്ടോട്ടി കുഴിമണ്ണ തൈക്കുന്നത്ത് റഷീദ് (45) എന്നിവരാണ് അറസ്റ്റിലായത്.

ആയിരത്തിന്റെ 8700 നോട്ടുകളും അഞ്ഞൂറിന്റെ 26,600 നോട്ടുകളുമാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പെരിന്തല്‍മണ്ണ പൂപ്പലത്തുവച്ച്, ഇന്നോവ കാറില്‍ കടത്തുകയായിരുന്ന പണം പിടിച്ചത്.

വിവിധ ഇടപാടുകള്‍ നടത്തുന്നതിനിടെ എട്ടു സംഘങ്ങളില്‍ നിന്നായി 15 കോടിയുടെ അസാധുവാക്കിയ നോട്ടുകള്‍ പെരിന്തല്‍മണ്ണയില്‍ പോലീസ് പിടികൂടിയിട്ടുണ്ട്. മൊത്തം 26 പേര്‍ അറസ്റ്റിലായി.

Top