സാഗര്‍: മധ്യപ്രദേശില്‍ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു.
സാഗര്‍ ജില്ലയിലെ ദേവല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സര്‍വേഷ് സെന്‍ (21) എന്നയാളും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളും ചേർന്ന് പെണ്‍കുട്ടിയുടെ വീട്ടിനുള്ളില്‍ കടന്നു കയറി ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ അന്ന് പെൺകുട്ടിയുടെ അമ്മ ബന്ധുവിട്ടില്‍ പോയിരുന്നുവെന്നും ,കേള്‍വിക്കുറവുള്ള മുത്തച്ഛന്‍ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ പിതാവ് ഒരു വർഷം മുൻപ് മരണപ്പെട്ടിരുന്നു.
സഹായം അഭ്യര്‍ഥിച്ച് നിലവിളിച്ചതോടെയാണ് അക്രമികള്‍ പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.
സര്‍വേഷ് സെന്‍ എന്നയാളെ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത ആള്‍ എന്ന് സംശയിക്കുന്ന പ്രതി ഒളിവിലാണ്.
കൂട്ടബലാത്സംഗക്കുറ്റവും കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നതിന് എതിരായ നിയമവുമാണ് അക്രമികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.