അയോധ്യ വിധിയില്‍ രാമന്റെ ജനനത്തെക്കുറിച്ച് ജഡ്ജിയുടെ 116 പേജ് കുറിപ്പ്

രാമന്റെ കുട്ടിക്കാല രൂപത്തെ പ്രതിനിധാനം ചെയ്യുന്ന രാംലല്ലയ്ക്ക് അനുകൂലമായാണ് സുപ്രീംകോടതിയിലെ അഞ്ച് ജഡ്ജിമാര്‍ ഐക്യകണ്‌ഠേന അയോധ്യാവിധി പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ നയിക്കുന്ന ട്രസ്റ്റ് അയോധ്യ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് കോടതി വ്യക്തമാക്കി.

929 പേജുള്ള വിധിന്യായത്തില്‍ ഒരു ജഡ്ജ് രാമന്റെ ജനനത്തെ സംബന്ധിച്ച് 116 പേജുള്ള കുറിപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്. വിധിയുടെ അനുബന്ധമായുള്ള ഈ കുറിപ്പില്‍ ഭഗവാന്‍ രാമന്റെ ജന്മസ്ഥലമായി ഹൈന്ദവര്‍ വിശ്വസിക്കുന്ന അയോധ്യയിലാണ് ബാബറി മസ്ജിദ് പണിതതെന്ന് തെളിയിക്കുന്ന രേഖകളും, മൊഴികളും ഉള്ളതായി ജഡ്ജ് എഴുതിയിട്ടുണ്ട്.

വാല്‍മീകി രാമായണവും, സ്‌കന്ദ പുരാണവും ഉള്‍പ്പെടെയുള്ള മതഗ്രന്ഥങ്ങളും, വേദഗ്രന്ഥങ്ങളും ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നു. വിശ്വാസങ്ങളെ വെറും അടിസ്ഥാനരഹിതമായി തള്ളാന്‍ കഴിയില്ലെന്ന് പേര് വ്യക്തമാക്കാത്ത ഈ ജഡ്ജ് കുറിപ്പില്‍ ചൂണ്ടിക്കാണിച്ചു.

Top