ആന്ധ്രാപ്രദേശില്‍ ദളിത് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ദേഹത്തേക്ക് മൂത്രമൊഴിച്ചു

ആന്ധ്രാപ്രദേശ്: ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ ദളിത് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ദേഹത്തേക്ക് മൂത്രമൊഴിച്ചു. കാമുകിയെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. മധ്യപ്രദേശില്‍ മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം വന്‍വിവാദമായിരുന്നു.

പ്രവേശ് ശുക്ലയെന്നയാളാണ് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചത്. ഇയാള്‍ക്കെതിരെ എസ് സി എസ് ടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. അതേസമയം പ്രവേശ് ശുക്ല ബിജെപി നേതാവൊണെന്നും സംഭവം മധ്യപ്രദേശിന് അപമാനകരമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

മധ്യപ്രദേശിലെ സിധിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രവേഷ് സിധിയിലെ ബിജെപി പ്രവര്‍ത്തകനാണെന്നും കേദാര്‍ ശുക്ലയുടെ സഹായി ആണെന്നും നിരവധി പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. പ്രവേശ് ശുക്ലയുടെ പിതാവ് ഇത് സ്ഥിരീകരിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തനിക്ക് മൂന്ന് സഹായികളാണ് ഉള്ളതെന്നും പ്രവേഷ് അവരില്‍ ഒരാളല്ലെന്നും പ്രവേഷുമായി തനിക്ക് ബന്ധമില്ലെന്നും കേദാര്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top