പ്രേക്ഷകരെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ രണ്ട് ഹൊറര്‍ ചിത്രങ്ങളുമായി ഐഎഫ്എഫ്‌കെ

ണ്ട് ഹൊറര്‍ ചിത്രങ്ങളാണ് ഇത്തവണത്തെ ഐഎഫ്എഫ്‌കെയില്‍ എത്തുന്നത്. ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ‘ദി എക്‌സിസ്റ്റ്’ ആണ് ഒരു ചിത്രം. 1973-ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച വില്ല്യം ഫ്രീഡ്കിന്‍ ആണ്. ഈ വര്‍ഷം ഓ?ഗസ്റ്റ് ഏഴിനാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിനുള്ള സ്മരണാഞ്ജലിയായാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. വില്ല്യം ഫ്രീഡ്കിനിന്റെ തന്നെ ദി എക്‌സിസ്റ്റ് എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.

ചലച്ചിത്രോത്സവത്തിലെ’മാസ്റ്റര്‍ മൈന്‍ഡ്‌സ്’ വിഭാഗത്തില്‍ 11 സമകാലിക സംവിധായകരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ‘ദ ഓള്‍ഡ് ഓക്ക്’ (കെന്‍ ലോച്ച്), ‘പെര്‍ഫക്ട് ഡെയ്‌സ്’ (വിം വെന്‍ഡേഴ്സ്), ‘ഫാളന്‍ ലീവ്‌സ്’ (അക്കി കൗറിസ്മാക്കി), ‘എബൗട്ട് ഡ്രൈ ?ഗ്രാസസ്’ (നൂറി ബില്‍ജ് സെലാന്‍), ‘കിഡ്‌നാപ്ഡ്’ (മാര്‍ക്കോ ബെല്ലോച്ചിയോ), ‘ആസ്റ്റെറോയ്ഡ് സിറ്റി’ (വെസ് ആന്‍ഡേഴ്സണ്‍), ‘മോണ്‍സ്റ്റര്‍’ (ഹിരോകാസു കോറെ-എഡ), ‘എ ബ്രൈറ്റര്‍ ടുമോറോ’ (നാനി മൊറെറ്റി), ‘ഡു നോട്ട് എക്‌സ്‌പെക്ട് ടൂ മച്ച് ഫ്രം ദ എന്‍ഡ് ഓഫ് ദ വേള്‍ഡ്’ (റാഡു ജൂഡ്), ?’ദ ?ഗ്രീന്‍ ബോര്‍ഡര്‍’ (അഗ്‌നിസ്‌ക ഹോളണ്ട്), ‘ബ്ലാ?ഗാസ് ലെസണ്‍സ്’ (സ്റ്റീഫന്‍ കോമന്ദരേവ്) എന്നീ ചിത്രങ്ങളാണ് ഈ വിഭാ?ഗത്തില്‍ പ്രദര്‍ശിപ്പിക്കുക.

മലേഷ്യന്‍ സംവിധായിക അമാന്‍ഡ നെല്‍ യുവിന്റെ ‘ടൈഗര്‍ സ്‌ട്രൈപ്‌സ്’ ആണ് മറ്റൊരു ചിത്രം. മലേഷ്യയില്‍ നിന്നുള്ള ഓസ്‌കര്‍ എന്‍ട്രി കൂടിയാണ് ചിത്രം. കാന്‍ മേളയില്‍ ടൈഗര്‍ സ്‌ട്രൈപ്‌സ് പുരസ്‌കാരം നേടിയിരുന്നു. പതിനൊന്നുകാരിയായ ഒരു പെണ്‍കുട്ടി ഋതുമതിയാകുന്നതിനെ തുടര്‍ന്നുള്ള ശാരീരിക മാനസിക മാറ്റങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രം പ്രേക്ഷകര്‍ക്ക് ഹോറര്‍ മൂഡ് സമ്മാനിക്കുന്നതാണ്.

 

Top