പിണറായി തിരിച്ചുവന്നാല്‍ കേരളത്തിന് സര്‍വനാശം; ആന്റണി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് പിണറായി സര്‍ക്കാരിന് തുടര്‍ഭരണം അനുവദിച്ചുകൂടെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. പിണറായി വിജയന്‍ തിരിച്ചുവന്നാല്‍ കേരളത്തിന്റെ സര്‍വനാശമാണ്. സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്ന മാന്യത ഒരു മാസത്തേക്കുള്ളതാണ്. രണ്ടാംവട്ടവും പിണറായി വരാന്‍ ഒത്താശ ചെയ്യുന്നവര്‍ ദുഃഖിക്കേണ്ടിവരും. അതില്‍ യുഡിഎഫുകാര്‍ മാത്രമല്ല കമ്യൂണിസ്റ്റുകാരുമുണ്ട്. ബംഗാളിലെ പോലെ അഹങ്കാരവും ധൂര്‍ത്തും വരരുതെന്ന് അവര്‍ പറയുന്നുവെന്നും ആന്റണി പറഞ്ഞു.

തിരഞ്ഞെടുപ്പ് സര്‍വേകള്‍ യുഡിഎഫില്‍ ഉണര്‍വുണ്ടാക്കി. ‘ഡു ഓര്‍ ഡൈ’ എന്നതിലേക്ക് തിരഞ്ഞെടുപ്പുകള്‍ മാറുന്നതായി തിരിച്ചറിഞ്ഞു. സിപിഎം ക്യാപ്റ്റനില്‍ ഒതുങ്ങിയിരിക്കുകയാണ്. പൊളിറ്റ് ബ്യൂറോയും സെക്രട്ടേറിയറ്റും എല്‍ഡിഎഫുമെല്ലാം പിണറായിയാണ്.

യുഡിഎഫിന് കൂട്ടനേതൃത്വമാണ്. ക്യാപ്റ്റന്മാരില്‍ ക്യാപ്റ്റനെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അറിയാം. വനിതകളെ വേണ്ടത്ര പരിഗണിക്കാന്‍ ആയില്ല. ലതിക സുഭാഷിന്റേത് ‘ക്ലോസ്ഡ് ചാപ്റ്റര്‍’ ആണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. ശബരിമല വഷളാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശിയാണ്. സ്ത്രീകള്‍ ഏപ്രില്‍ ആറിന് പ്രതികരിക്കുമെന്നും ആന്റണി പറഞ്ഞു.

 

Top