പുതിയ മദ്യശാലകള്‍ അനുവദിച്ചാല്‍ സംസ്ഥാനം ‘മദ്യകേരള’മായി മാറും; വി എം സുധീരന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ വിമര്‍ശിച്ച വി എം സുധീരന്‍. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് വി.എം സുധീരന്‍ വിമര്‍ശനം ഉന്നയിരിക്കുന്നത്. പുതിയ മദ്യനയം കേരളത്തെ സമ്പൂര്‍ണ നാശത്തിലേക്കാണ് നയിക്കുന്നതെന്നും, മദ്യശാലകള്‍ക്ക് അനുമതി നല്‍കുന്നതില്‍ സര്‍ക്കാരിന് രഹസ്യ അജണ്ടയുണ്ടെന്നും സര്‍ക്കാര്‍ മദ്യനയം ഭേദഗതി ചെയ്യണമെന്നും വി.എം സുധീരന്‍. പുതിയ മദ്യശാലകള്‍ അനുവദിച്ചാല്‍ സംസ്ഥാനം ‘മദ്യകേരള’മായി മാറുമെന്നും വിമര്‍ശനം.

മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ സംസ്ഥാനത്ത് 29 ബാറുകള്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോഴത് ആയിരത്തോളമായി മാറിയെന്നും സുധീരന്‍ ആരോപിച്ചു.

കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കുന്നതിലും പുതിയ കുറ്റവാളികളെ സൃഷ്ടിക്കുന്നതിലും മദ്യവും മയക്കുമരുന്നും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. അല്പകരമായ അവസ്ഥയില്‍ സംസ്ഥാനം എത്തിനില്‍ക്കുമ്പോഴാണ്, സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ ഇട വരുത്തുന്ന നിലയില്‍ പുതിയ മദ്യ ശാലകള്‍ അനുവദിക്കുന്നത്. എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ അട്ടിമറിക്കുന്ന തീരുമാനമാണിത്. മദ്യശാലകള്‍ കൂടുതല്‍ അനുവദിക്കുന്നത് ജനവഞ്ചനയാണെന്നും വി.എം സുധീരന്‍ ആരോപിച്ചു.

Top