കോവിഡ് പ്രതിരോധമരുന്നെന്ന അവകാശവാദവുമായി പതഞ്ജലി പുറത്തിറക്കിയ സ്വസരി കൊറോണിൽ കിറ്റിന് വൻ വരുമാനം. നാല് മാസം കൊണ്ട് ഇരുന്നൂറ്റിയമ്പത് കോടി രൂപയുടെ ബിസിനസ് ആണ് കൊറോണിൽ കിറ്റ് വഴി നടന്നതെന്ന് കമ്പനി വ്യക്തമാക്കി.ഒക്ടോബർ 18 വരെ മരുന്നിന്റെ 25 ലക്ഷം യൂണിറ്റുകൾ ഇന്ത്യയിലും വിദേശത്തുമായി വിൽപന നടത്തി. ഓൺലൈനിലൂടെയും ഡയറക്ട്, ജനറൽ മാർക്കറ്റുകളിലൂടെയുമായിരുന്നു വിൽപന.
ജൂൺ 23നാണ് കോവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട് പതഞ്ജലി മരുന്ന് പുറത്തിറക്കിയത്. അംഗീകൃത പരീക്ഷണങ്ങളൊന്നും നടത്താതെ പുറത്തിറക്കിയ പതഞ്ജലിയുടെ സ്വാസരി കൊറോണിൽ കിറ്റിന്റെ പരസ്യങ്ങൾക്ക് ആയുഷ് മന്ത്രാലയം വിലക്കും ഏർപ്പെടുത്തിയിരുന്നു.