അടൂരിലെ വീട്ടമ്മയുടെ കൊലപാതകം; ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട; അടൂർ മാരൂരിൽ വീട്ടിൽ കയറി വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കുറുംബകര ചെമ്മണ്ണക്കൽ സ്വദേശി അനീഷ് (32) ആണ് അറസ്റ്റിലാത്. തിങ്കളാഴ്ച വൈകുന്നേരത്തോടുകൂടി കസ്റ്റഡിയിൽ എടുത്ത അനീഷിനെ ചൊവ്വാഴ്ച രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തെത്തുടർന്ന് പൊലീസ് മറ്റുചിലരെക്കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം. 12 പേരെയാണ് കേസിൽ പ്രതിചേർത്തിട്ടുള്ളത്.

പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തിൽ ചാങ്കൂർ ഒഴുകുപാറ വടക്കേച്ചരുവിൽ സുജാത(64) ആണ് കൊല്ലപ്പെട്ടത്. സുജാതയുടെ രണ്ടുമക്കളും പൊലീസിന്റെ ഗുണ്ടാലിസ്റ്റിൽപ്പെട്ടവരാണ്. ഇവരെ തേടിയെത്തിയവരാണ് സുജാതയെ അടിച്ചുകൊന്നത്. ആക്രമികൾ എത്തുമ്പോൾ വീട്ടിൽ മക്കൾ ഇല്ലായിരുന്നു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങൾക്കിടയിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു.

തോർത്തുകൊണ്ട് മുഖം മറച്ചാണ് അക്രമികൾ എത്തിയത്. വീട്ടമ്മയെ കമ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കതക് പൊളിച്ച് വീട്ടിലെത്തതിയ അക്രമി സംഘം വീട് തകർക്കുകയും വീട്ടുസാധനങ്ങൾ മുറ്റത്തെ കിണറിൽ വലിച്ചെറിയുകയും ചെയ്തു.

Top