കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടു പേര്‍ ശ്വാസം മുട്ടി മരിച്ചു

dead body

പാലക്കാട്: കിണറ്റില്‍ വീണ അണ്ണാന്‍കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പേര്‍ ശ്വാസം മുട്ടി മരിച്ചു. കൊപ്പം സ്വദേശികളായ സുരേഷ്, സുരേന്ദ്രന്‍ എന്നിവരാണ് ശ്വാസം മുട്ടി മരിച്ചത്. പട്ടാമ്പി തൃത്താല-കൊപ്പത്താണ് സംഭവം നടന്നത്.

ഇവര്‍ക്കൊപ്പം കിണറ്റിലിറങ്ങിയ സുരേന്ദ്രന്റെ അനുജന്‍ കൃഷ്ണന്‍ കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടുവളപ്പിലെ കിണറ്റില്‍ വീണ അണ്ണാന്‍കുഞ്ഞിനെ രക്ഷിക്കാന്‍ ആദ്യം കിണറ്റിലിറങ്ങിയത് സുരേഷായിരുന്നു. ഇയാള്‍ ശ്വാസം മുട്ടിയതിനെ തുടര്‍ന്ന് ബോധരഹിതനായി വീണു. തുടര്‍ന്ന് സുരേഷിനെ രക്ഷിക്കാനാണ് കൃഷ്ണന്‍കുട്ടിയും അയല്‍വാസിയായ സുരേന്ദ്രനും കിണറ്റിലിറങ്ങിയത്. ഇവരും ബോധരഹിതരായി വീഴുകയായിരുന്നു. മൂന്നു പേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷും സുരേന്ദ്രനും മരിച്ചിരുന്നു.

Top