ഹൂതികളുടെ അക്രമണത്തില്‍ സ്‌കൂള്‍ തകര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

യമന്‍ : ഹുദൈദക്ക് പുറത്തുള്ള മേഖലകളില്‍ യമന്‍ സൈന്യത്തിന്റേയും സഖ്യസേനയുടേയും മുന്നേറ്റം. പടിഞ്ഞാറന്‍ പ്രവിശ്യയിലേക്കുള്ള സുപ്രധാന റോഡുകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ സ്‌കൂള്‍ തകര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഹുദൈദ മേഖലയില്‍ യുഎന്‍ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഏറ്റുമുട്ടല്‍ നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ നേരത്തെ ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലകള്‍ ഹൂതികളില്‍ നിന്ന് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് യമന്‍ സൈന്യവും സഖ്യസേനയും. പടിഞ്ഞാറന്‍ പ്രവിശ്യയിലെ താഇസ് ഹൈവേ ഹൂതികളില്‍ നിന്നും പിടിച്ചെടുത്തായി സൈന്യം അറിയിച്ചു. ഇതിനിടെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ അന്ധ വിദ്യാലയം ഭാഗികമായി തകര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

huda-4

യമന്‍ പ്രശ്‌ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ ഐക്യരാഷ്ട്രസഭ മുന്‍കയ്യെടുത്തിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലില്‍ നിലവിലെ സ്ഥിതി വിശദീകരിച്ച മധ്യസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് അടുത്ത ദിവസം മടങ്ങിയെത്തുമെന്നാണ് സൂചന. യമന്‍ തലസ്ഥാനമായ സനായില്‍ യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് ഹാദി, ഹൂതികള്‍ അഥവാ അന്‍സാറുള്ളയുടെ നേതാക്കള്‍, യുഎഇ, സൗദി നേതൃത്വം എന്നിവരുമായായാണ് ഐക്യരാഷ്ട്ര സഭാ ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് നേരത്തെ ചര്‍ച്ച നടത്തിയത്. സമാധാനം പുലരണമെന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഈ സാഹചര്യത്തില്‍ ഗ്രിഫിത്ത് മടങ്ങിയെത്തിയാല്‍ രാഷ്ട്രീയ പരിഹാര ചര്‍ച്ചകള്‍ തുടര്‍ന്നേക്കും.

hudayida-1

വരും ദിനങ്ങളില്‍ അന്തിമ സമാധാന ചര്‍ച്ചകള്‍ തുടരും. ഹൂതികളുമായി രാഷ്ട്രീയ പരിഹാര ചര്‍ച്ചയ്ക്ക് സന്നദ്ധമാണ് സഖ്യസേനയും യമനും. ഇതിന് നിരുപാധികം ഹുദൈദയില്‍ നിന്നും പിന്മാറണമെന്നതാണ് ആവശ്യം. ഇതംഗീകരിച്ചാല്‍ ഹൂതികള്‍ തോല്‍വി അംഗീകരിക്കുന്നതിന് തുല്യമാകും. ഹുദൈദ വിട്ടു കൊടുത്താല്‍ സനായില്‍ മാത്രമാകും ഹൂതികള്‍ക്കുണ്ടാവുക. ഇതിന്റെ മോചനവും ഹുദൈദ മോചിപ്പിച്ചാല്‍ എളുപ്പം സാധിക്കും. എന്നാല്‍ ഭാവിയിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ രാഷ്ട്രീയമായി ഹൂതികള്‍ക്ക് ഇടം നല്‍കി പരിഹാരം കാണാനാണ് യു.എന്‍ ശ്രമിക്കുന്നത്

ഹൂതികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ നിലച്ചതോടെ ശാന്തമാവുകയാണ് യമന്‍. ഐക്യരാഷ്ട്ര സഭാ മധ്യസ്ഥതതയില്‍ ഏറ്റുമുട്ടല്‍ നിര്‍ത്തി വെച്ച സാഹചര്യത്തിലാണ് ഏറ്റുമുട്ടല്‍ നിര്‍ത്തിയത്. അതിനിടെ ഹൂതികള്‍ ഒറ്റപ്പെട്ട ആക്രമണ ശ്രമം നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. യു.എന്‍ മധ്യസ്ഥ നീക്കം അംഗീകരിച്ച് ഹുദൈദയില്‍ നിന്ന് പിന്‍വാങ്ങാന്‍ ഹൂതികള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏറ്റുമുട്ടല്‍ ഇരു വിഭാഗവും സഖ്യസേനയും നിര്‍ത്തിവെച്ചിരിക്കുന്നത്.

Top