കര്‍ണാടകയില്‍ ദുരഭിമാനക്കൊല; ദളിത്യുവാവുമായി പ്രണയത്തിലായിരുന്ന മകളെ കൊലപ്പെടുത്തി പിതാവ്

 

ബെംഗ്ലൂരു: കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവുമായി പ്രണയത്തില്‍ ആയിരുന്ന മകളെ കഴുത്ത് ഞെരിച്ച് കൊന്ന് അച്ഛന്‍. കോലാര്‍ സ്വദേശി പ്രീതി ആണ് മരിച്ചത്. പ്രീതി മരിച്ചത് അറിഞ്ഞ കാമുകന്‍ ഗംഗാധര്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. പ്രീതിയുടെ അച്ഛന്‍ കൃഷ്ണമൂര്‍ത്തിയെ കോലാര്‍ പൊലീസ് അറസ്റ്റ് ചെയിട്ടുണ്ട്.

ബിരുദ വിദ്യാര്‍ത്ഥിനിയായ പ്രീതി കഴിഞ്ഞ ഒരു വര്‍ഷമായി ഗംഗാധറുമായി പ്രണയത്തിലായിരുന്നു. പ്രീതിയുടെ വീട്ടുകാര്‍ പ്രണയത്തിന് എതിരായിരുന്നു. മറ്റൊരു വിവാഹത്തിന് സമ്മതിക്കില്ലെന്ന് പ്രീതി പറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ അച്ഛനും പ്രീതിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതേത്തുടര്‍ന്നാണ് മകളെ കൃഷ്ണമൂര്‍ത്തി കഴുത്ത് ഞെരിച്ച് കൊന്നത്. ഗൊല്ല സമുദായാംഗമാണ് മരിച്ച പ്രീതി. ഗംഗാധര്‍ ദളിത് സമുദായാംഗമാണ്. സംഭവത്തില്‍ കോലാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗംഗാധറിന്റെയും പ്രീതിയുടെയും മരണത്തില്‍ പ്രതിഷേധവുമായി നിരവധി ദളിത് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

 

Top