കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുന്നു; സമരക്കാര്‍ പൊലീസ് ആസ്ഥാനങ്ങള്‍ ഉപരോധിച്ചു

ഹോങ്കോങ്: കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് കൈമാറുന്നതില്‍ പ്രതിഷേധിച്ച് ഹോങ്കോങ്ങില്‍ സമരക്കാര്‍ പൊലീസ് ആസ്ഥാനങ്ങള്‍ ഉപരോധിച്ചു. പതിനായിരക്കണക്കിന് സമരക്കാരാണ് ഹോങ്കോങിലെ വിവിധ പൊലീസ് ആസ്ഥാനങ്ങള്‍ വളഞ്ഞത്. പൊലീസ് ഓഫീസുകളിലേക്കുള്ള വഴികളടച്ച പ്രക്ഷോഭകര്‍

കുറ്റവാളികളെ മാതൃരാജ്യമായ ചൈനക്ക് കൈമാറുമെന്ന് വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

കുറ്റവാളികളെ കൈമാറാന്‍ ഹോങ്കോങുമായി ഉടമ്പടിയിലേര്‍പ്പെടാത്തവരാണ് ചൈന, മക്കാവു, തായ്‌വാന്‍ എന്നീ രാജ്യങ്ങള്‍. ഇതില്‍ ചൈനയിലെ കോടതിസംവിധാനത്തിനുള്ളില്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും ബില്‍ യാഥാര്‍ഥ്യമായാല്‍ ഹോങ്കോങില്‍ ചൈനയ്ക്ക് കൂടുതല്‍ ആധിപത്യം വരുമെന്നുമാണ് ഹോങ്കോങിലെ ജനങ്ങള്‍ ആശങ്കപ്പെടുന്നത്. കുറ്റവാളികളെ ചൈനയ്ക്ക് കൈമാറാനുള്ള ഉത്തരവ് താല്‍ക്കാലികമായി പിന്‍വലിച്ചിട്ടും ഹോങ്കോങില്‍ പ്രതിഷേധം തുടരുകയാണ്.

ഹോങ്കോങിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമരമാണ് ഇപ്പോള്‍ അരങ്ങേറുന്നത്.എന്നാല്‍ പ്രക്ഷോഭം ശക്തമായതോടെ സര്‍ക്കാര്‍ ബില്‍ മരവിപ്പിച്ചിരുന്നു.ബില്‍ പൂര്‍ണമായി റദ്ദാക്കണമെന്നും കാരി ലാം രാജി വെക്കണമെന്നുമാണ് തെരുവില്‍ തുടരുന്ന പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്.കഴിഞ്ഞ ഞായറാഴ്ച നടന്ന വലിയ പ്രതിഷേധ റാലിയില്‍ 20 ലക്ഷത്തിലേറെ പേര്‍ അണിചേര്‍ന്നുവെന്നാണ് കണക്ക്. ചൈന ശക്തമായ പിന്തുണയാണ് കാരി ലാമിന് നല്‍കുന്നത്.

Top