ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ രണ്ടു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സുരക്ഷാസേന വധിച്ചു. ഇര്‍ഫാന്‍ അഹമ്മദ് ഷേക്ക്, ഇര്‍ഫാന്‍ അഹമ്മദ് റാത്തെര്‍ എന്നിവരാണു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
ഷാദിമാര്‍ഗിലെ വാഹന ചെക്‌പോയിന്റിലുണ്ടായ സുരക്ഷാ സൈനികര്‍ക്കു നേര്‍ക്ക് ഭീകരര്‍ വെടിവയ്പ് നടത്തിയതിനെത്തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. ഒരു ഭീകരന്‍ തിങ്കളാഴ്ച രാത്രിയും രണ്ടാമന്‍ ചൊവ്വാഴ്ച രാവിലെയുമാണു കൊല്ലപ്പെട്ടത്.