എച്ച് ഐ വി ബാധിതയായ 22കാരിയെ ട്രെയിനിനുള്ളില്‍ ബലാത്സംഗത്തിന് ഇരയാക്കി

rape

പട്‌ന: എച്ച്‌ഐവി ബാധിതയും വിധവയുമായ യുവതിയെ ട്രെയിനിനുള്ളില്‍ കൂട്ട ബലാത്സംഗത്തിനിരയായി. ഗയയില്‍ പട്‌ന-ഭാബുവ ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് എച്ച് ഐ വി ബാധിതയായ യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ട്രെയിന്‍ സര്‍വീസ് അവസാനിച്ചിട്ടും ഒരു വാതിലും ജനലും അടഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയിലാണ് ഒരാള്‍ യുവതിയെ ബലാത്സംഗം ചെയ്യുന്നതും മറ്റൊരാള്‍ അത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നതും കണ്ടത്.

പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഒരാള്‍ പിടിക്കപ്പെട്ടത്. മറ്റൊരു പ്രതി രക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് രണ്ടാമത്തെയാളും കസ്റ്റഡിയിലായിട്ടുണ്ടെന്ന് പൊലീസ് അവകാശപ്പെട്ടു. ബിരേന്ദ്ര പ്രകാശ് സിംഗ്, ദീപക് സിംഗ് എന്നിവരാണ് പിടിയിലായത്.

ഗയയിലെ റെട്രോവൈറല്‍ തെറപ്പി സെന്ററില്‍ നിന്ന് മരുന്നുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. പട്‌നയിലേക്കാണ് പ്രതികള്‍ ടിക്കറ്റെടുത്തത്. ട്രെയിന്‍ കുദ്രയിലെത്തിയപ്പോള്‍ യുവതിയും പ്രതികളും കമ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായി. അവസരം മുതലെടുത്ത ഇവര്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top