ലോകത്തില്‍ ആദ്യമായി നൂറ് ശതമാനം ബയോ ഇന്ധനം ഉപയോഗിച്ച് വിമാനം പറന്നു, ചരിത്രം പിറന്നു

ലണ്ടന്‍: ലോകത്താദ്യമായി നൂറ് ശതമാനം സുസ്ഥിര വ്യോമയാന ഇന്ധനം (സാഫ്) ഉപയോഗിച്ച് ആദ്യ വിമാനം പറന്നുയര്‍ന്നു. നവംബര്‍ 28ന് വിര്‍ജിന്‍ അറ്റ്‌ലാന്റിക് ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം പുലര്‍ച്ചെ 12 മണിക്ക് ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. ന്യൂയോര്‍ക്കിലേക്കാണ് വിമാനം പറന്നത്. വിര്‍ജിന്‍ അറ്റ്ലാന്റിക് സ്ഥാപകനായ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണും ഗതാഗത സെക്രട്ടറി മാര്‍ക്ക് ഹാര്‍പ്പറും വിമാനത്തില്‍ ഉണ്ടായിരുന്നു. യാത്രക്കാരില്ലാതെയായിരുന്നു ആദ്യയാത്ര.

നിങ്ങള്‍ ഒരുകാര്യം ചെയ്യുന്നതുവരെ നമുക്കതിന് സാധിക്കില്ലെന്ന് ലോകം ചിന്തിക്കുമെന്ന് വിര്‍ജിന്‍ അറ്റ്‌ലാന്റിക് സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറഞ്ഞു. പുനരുല്‍പ്പാദിപ്പിക്കാവുന്ന ബയോമാസ്, മാലിന്യ സാധനങ്ങളില്‍നിന്നുമാണ് സുസ്ഥിര വ്യോമയാന ഇന്ധനം നിര്‍മ്മിക്കുന്നത്. 50 ശതമാനം സാഫ് ഇന്ധനം മണ്ണെണ്ണയില്‍ കലര്‍ത്തി ആധുനിക വിമാനങ്ങളില്‍ ഏവിയേഷന്‍ ഇന്ധനമായി ഉപയോ?ഗിക്കാം.

വിര്‍ജിന്‍ അറ്റ്‌ലാന്റിക് നിലവില്‍ ലോകത്തിലെ ആദ്യത്തെ 100% സുസ്ഥിര ഏവിയേഷന്‍ ഫ്യൂവല്‍ ഫ്‌ലൈറ്റ് അറ്റ്‌ലാന്റിക്കിനു കുറുകെ പറക്കുന്നുവെന്ന് എയര്‍ലൈന്‍സ് എഴുതി. 2050-ഓടെ ലോകം നെറ്റ് സീറോ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍ വിമാന യാത്ര കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള ഒരു പ്രധാന നാഴികക്കല്ലാണ് പിന്നിട്ടതെന്ന് ഗതാഗത സെക്രട്ടറി മാര്‍ക്ക് ഹാര്‍പ്പര്‍ അഭിപ്രായപ്പെട്ടു.

ഷെഫീല്‍ഡ് സര്‍വകലാശാല, യുഎസ് വിമാന നിര്‍മ്മാതാക്കളായ ബോയിംഗ്, ബ്രിട്ടീഷ് എന്‍ജിന്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സ് എന്നിവയുമായി സഹകരിച്ച് വിര്‍ജിന്‍ നേതൃത്വം നല്‍കുന്ന പദ്ധതിക്ക് 1.26 മില്യണ്‍ ഡോളര്‍ വരെ പിന്തുണ നല്‍കുന്നതായി യുകെ സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. പുതിയ മേഖല തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സമ്പദ്വ്യവസ്ഥയെ വളര്‍ത്തുകയും നെറ്റ്‌സീ റോയിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനാല്‍ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നത് തുടരുമെന്നും യുകെ സര്‍ക്കാര്‍ വൃത്തങ്ങള്‍ വിഷാദമാക്കി.

Top