ലഖ്നൗ: ഉത്തര്‍പ്രേദശിലെ സ്വകാര്യ സ്കൂളുകളിലെ ക്രിസ്തുമസ് ആഘോഷത്തില്‍ ഹൈന്ദവ കുട്ടികളെ ഉൾപ്പെടുത്തരുതെന്ന്
സംഘ പരിവാർ സംഘടന ഹിന്ദു ജാഗരണ്‍ മഞ്ച്.
ഇത്തരം ആഘോഷങ്ങൾക്കായി ഹിന്ദുക്കളായ കുട്ടികളില്‍ നിന്ന് പണം വാങ്ങരുതെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് അറിയിച്ചു. സ്കൂളുകളിൽ എത്തിയാണ് സംഘടന പ്രവർത്തകർ ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
സ്കൂളുകളിൽ നടത്തുന്ന ഈ ആഘോഷങ്ങൾ ക്രിസ്തീയത പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഇവരുടെ ഭീഷണി.
എന്നാൽ, ഇത്തരമൊരു ഭീഷണിയെകുറിച്ച് അറിവില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.
ക്രിസ്തുമസ് ആഘോഷിക്കുന്നതില്‍ ഞങ്ങൾ എതിരല്ലെന്നും, പക്ഷേ ഹിന്ദുക്കളിൽ നിന്ന് ആഘോഷങ്ങൾക്കായി നിർബന്ധിച്ചു പണം വാങ്ങരുതെന്നുമാണ് അറിയിച്ചതെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് സംസ്ഥാന അധ്യക്ഷന്‍ വിജയ് ബഹദൂര്‍ സിങ് പറഞ്ഞു.