ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്, രേഖപ്പെടുത്തിയത് റിക്കാര്‍ഡ് പോളിംഗ്

election

സിംല: ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ റിക്കാര്‍ഡ് പോളിംഗ് രേഖപ്പെടുത്തി.

ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ 75 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 73.51 ശതമാനം പോളിംഗിന്റെ റിക്കാര്‍ഡാണ് ഇത്തവണ തിരുത്തിയത്.

സോളാന്‍ ജില്ലയിലെ ഡൂണ്‍, ബാഡി മണ്ഡലങ്ങളില്‍ 84 ശതമാനം പേരും വോട്ടു ചെയ്തു. ജുബാല്‍ കോത്ഖായി മണ്ഡലത്തില്‍ 81 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

68 മണ്ഡലങ്ങളിലേക്ക് 337 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലിന്റെ നേതൃത്വത്തില്‍ ബിജെപിയും നേര്‍ക്കു നേര്‍ പോരാട്ടമാണു നടത്തുന്നത്.

ഡിസംബര്‍ 18-നു ഫലം പ്രഖ്യാപിക്കും.

Top