ഡല്‍ഹി-കാണ്ഡഹാര്‍ വിമാനത്തില്‍ നിന്ന് റാഞ്ചല്‍ അലാറം ; സംഭവം പൈലറ്റിന് പറ്റിയ ഒറു കയ്യബദ്ധമാണോ?

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് മടങ്ങാനുള്ള വിമാനത്തില്‍ നിന്നും വിമാനറാഞ്ചല്‍ അലാറം. സെക്കന്റുകള്‍ക്കകം സെക്യൂരിറ്റി ഗാര്‍ഡുകള്‍ വിമാനം വളഞ്ഞ് വിമാനത്തിനകത്തും പുറത്തും രണ്ട് മണിക്കൂറോളം നീണ്ട പരിശോധന നടത്തി.

എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് പൈലറ്റിന് പറ്റിയ ഒറു കയ്യബദ്ധമാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് വ്യക്തമാകുന്നത്. പൈലറ്റ് അബദ്ധത്തില്‍ ഹൈജാക്ക് ബട്ടണില്‍ വിരലമര്‍ത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ഹൈജാക്ക് അലാറം അടിഞ്ഞതോടെ വിമാനത്തെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ വളയുകയും തുടര്‍ന്ന് പരിശോധനകള്‍ തുടരുകയുമായിരുന്നു. ഭീഷണി ഉയര്‍ത്തും വിധം ഒന്നുമില്ലെന്ന് പരിശോധനയില്‍ ഉറപ്പാക്കിയ ശേഷമാണ് വിമാനം വീണ്ടും യാത്ര തുടര്‍ന്നത്.

ഡല്‍ഹിയില്‍ നിന്ന് കാണ്ഡഹാറിലേക്ക് തിരിക്കുകയായിരുന്ന എഫ്ജി 312 വിമാനത്തിലായിരുന്നു സംഭവം. 3.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പരിശോധനകള്‍ക്ക് ശേഷം ആറ് മണിക്കാണ് പുറപ്പെട്ടത്.

Top