ഓര്‍ത്തഡോക്‌സ് വൈദികര്‍ വേട്ടമൃഗത്തെപോലെ പെരുമാറിയെന്ന് ഹൈക്കോടതി

Orthodox clerics

കൊച്ചി : ഓര്‍ത്തഡോക്‌സ് വൈദികര്‍ വേട്ടമൃഗത്തെപോലെ പെരുമാറിയെന്ന് ഹൈക്കോടതി. വൈദികരുടെ പദവി ദുര്‍വിനിയോഗം ചെയ്ത് യുവതിയെ കീഴിപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു.

ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിമര്‍ശനം. ലൈംഗിക പീഡനകേസിലാണ് വൈദികരുടെ ഹര്‍ജി തള്ളിയത്. ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യുവും മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്.

വീട്ടമ്മയുടെ മൊഴിയില്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, വീട്ടമ്മയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും കര്‍ശനമായ ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

Top