മേല്‍ശാന്തി അഭിമുഖത്തില്‍ കണ്ഠരര് മോഹനരെ പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി

sabarimala

പത്തനംതിട്ട: ശബരിമല മേല്‍ശാന്തി അഭിമുഖത്തില്‍ കണ്ഠരര് മോഹനരെ പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. അഭിമുഖത്തിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്നും കോടതി നിര്‍ദേശിച്ചു. അഭിമുഖം താമസിയാതെ തുടങ്ങുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

തന്ത്രി കണ്ഠര് മോഹനരും ദേവസ്വം ബോര്‍ഡും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തി അഭിമുഖം മുടങ്ങിയിരുന്നു. മോഹനരെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ ആകില്ലെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞതാണ് തര്‍ക്കത്തിലേയ്ക്ക് നയിച്ചത്. കേസുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡിന്റെ നടപടി. എന്നാല്‍ കേസില്ലെന്നാണ് കണ്ഠര് മോഹനര് പറഞ്ഞത്.

തര്‍ക്കമായതോടെ രാവിലെ 11 മണിക്ക് തുടങ്ങാനിരുന്ന അഭിമുഖം അനിശ്ചിതത്വത്തിലാവികയായിരുന്നു. ഇതേ തുടര്‍ന്ന് ബോര്‍ഡ് ഹൈക്കോടതിയുടെ അനുമതി തേടുകയായിരുന്നു.

അതേസമയം ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ കോടതി വിധി മുന്‍ നിര്‍ത്തി സര്‍ക്കാരിനെതിരെ നടത്തുന്ന എതിര്‍ പ്രചാരണങ്ങളെ ശക്തമായി പ്രതിരോധിക്കാനാണ് സിപിഎം തീരുമാനമെടുത്തിരിക്കുന്നത്. തലസ്ഥാനത്ത് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്

Top