കൊച്ചി: സ്വപ്‌ന സുരേഷ് സർക്കാറിനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസ് അന്വേഷണം റദ്ദാക്കണമെന്ന സ്വപ്‌ന സുരേഷിന്റെ ആവശ്യം കോടതി തള്ളി.
വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കെ.ടി ജലീൽ പരാതിക്കാരനായ കേസിൽ പി സി ജോർജും പ്രതിയാണ്. ഗൂഢാലോചനയിൽ പങ്കാളിയായ ആളുടെ മൊഴി തന്നെ സ്വപ്നക്ക് എതിരായ തെളിവാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
ഇഡിക്ക് പോലും അന്വേഷണവുമായി മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. രാഷ്ട്രീയലക്ഷ്യം വച്ചാണ് സ്വപ്‌ന ആരോപണം ഉന്നയിച്ചതെന്ന് വാദം സർക്കാർ കോടതിയിൽ ആവർത്തിച്ചു.