മോന്‍സന്‍ കേസില്‍ ചോദ്യങ്ങളുമായി വീണ്ടും ഹൈക്കോടതി; ബെഹ്‌റയ്ക്കും മനോജ് എബ്രഹാമിനും വിമര്‍ശനം

കൊച്ചി: മോന്‍സണ്‍ കേസില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമര്‍ശനം. ബെഹ്‌റ എന്തിന് മോന്‍സന്റെ വീട്ടില്‍ പോയി, മോനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നല്‍കി എന്ന വാദം തെറ്റല്ലേ എന്നും കോടതി ചോദിച്ചു. മനോജ് അയച്ച കത്ത് എവിടെയെന്ന് ചോദിച്ച കോടതി, സത്യവാങ്മൂലം വായിച്ച് നോക്കാനും ഡിജിപിയോട് പറഞ്ഞു.

മോന്‍സണ്‍ കേസില്‍ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിച്ചു. സെന്‍സിറ്റീവായ വിവരങ്ങള്‍ ഉള്ളതുകൊണ്ടാണ് മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് സര്‍ക്കാര്‍ പറഞ്ഞു. കോടതിക്ക് നല്‍കിയ മൂന്ന് കത്തില്‍ ഒന്ന് നോട് ഫയല്‍ ആണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മോനോജ് എബ്രഹാം കത്ത് നല്‍കി എന്ന വാദം തെറ്റല്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. മോന്‍സന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം സംശയം തോന്നിയ എഡിജിപി ഇന്റലിജന്‍സിന് കത്ത് നല്‍കി എന്നല്ലേ ആദ്യം പറഞ്ഞതെന്ന് ചോദിച്ച കോടതി, സത്യവാങ്മൂലം വായിച്ചു നോക്കാന്‍ ഡിജിപി ആവശ്യപ്പെടുകയും ചെയ്തു.

ലോകനാഥ് ബെഹ്റയും മനോജ് എബ്രഹാമും എന്തിനാണ് മോന്‍സന്റെ വീട്ടില്‍ പോയയെന്നും കോടതി ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജന്‍സ് എഡിജിപിയും വെറുതെ ഒരു വീട്ടില്‍ പോകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതിക്ക് മുന്നില്‍ ഉരുളണ്ടെന്നും കോടതി ഡിജിപിയോട് പറഞ്ഞു.

 

Top