Heavy rains lash Telangana and Andhra Pradesh

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ദിവസങ്ങളായി തുടരുന്ന കനത്തമഴയില്‍ മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. പേമാരി സംസ്ഥാനങ്ങളില്‍ നാശനഷ്ടം വിതച്ചതോടെ സര്‍ക്കാരുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ സഹായം തേടി. ഗച്ചി ബൗലി, നിസാംപെട്ട, അല്‍വാള്‍, ഹക്കിമ്പെറ്റ് തുടങ്ങിയമേഖലകളില്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.

ആന്ധ്രയില്‍ ഒന്‍പത് പേരും തെലങ്കാനയില്‍ നാല് പേരുമാണ് മരിച്ചത്. കനത്ത മഴയില്‍ ആന്ധ്രയിലേയും തെലങ്കിനയിലേയും മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍, കുര്‍നൂള്‍, കാക്കിനഡ ജില്ലകളിലാണ് മഴ കനത്ത നാശം വിതച്ചത്.

ഇരു സംസ്ഥാനങ്ങളിലേയും റോഡ്-ട്രെയിന്‍ ഗതാഗതങ്ങളെല്ലാം സ്തംഭിച്ചു. സുരക്ഷ കണക്കിലെടുത്ത് ഹൈദരാബാദില്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധിപ്രഖ്യാപിച്ചു.

Top