കാലവര്‍ഷം ശക്തിപ്രാപിക്കുന്നു; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് , ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. കഴിഞ്ഞ ദിവസമാണ് ശക്തമായി മഴ തുടങ്ങിയത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എറണാകുളം, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ഏഴ് തെക്കന്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിലും ഇന്ന് പുലര്‍ച്ചെയും അതിശക്തമായ മഴ പെയ്തിരുന്നു. വരും ദിനങ്ങളിലും മഴ ശക്തമാകും. ന്യുനമര്‍ദ്ദം തിങ്കളാഴ്ചയോടെ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് നേരത്തെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.

അറബിക്കടലിലെ ന്യൂനമര്‍ദ്ദവും സംബന്ധിച്ചുള്ള മുന്നറിയിപ്പ്

ലക്ഷദ്വീപിനോട് ചേര്‍ന്ന് തെക്ക് കിഴക്കന്‍ അറബി കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ഒരു തീവ്ര ന്യൂനമര്‍ദ്ദമായി പരിണമിക്കുവാന്‍ സാധ്യതയുണ്ട് .ഇത്തരത്തില്‍ പരിണമിക്കുന്ന ശക്തമായ ന്യൂനമര്‍ദം കിഴക്ക്- മദ്ധ്യ അറബിക്കടലിലും, തെക്ക്- കിഴക്കന്‍ അറബിക്കടലിലും മുകളിലും നിലകൊള്ളുകയും ചെയ്‌തേക്കാം. തുടര്‍ന്ന് ഈ ന്യൂനമര്‍ദം ഒരു ചുഴലികാറ്റായി പരിണമിക്കുകയും വടക്ക്, വടക്ക്- പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുവാനും സാധ്യതയുണ്ട്.

rain

മേല്‍ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ചുവടെ ചേര്‍ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

ജൂണ്‍ 9- തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക്, മദ്ധ്യ കിഴക്ക് അറബിക്കടല്‍, തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ലക്ഷദ്വീപ്, കേരള- കര്‍ണ്ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35-45 kmph വേഗതയില്‍ കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യ ബന്ധനത്തിന് കടലില്‍ പോകരുത്

ജൂണ്‍ 10- തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക്, മദ്ധ്യ കിഴക്ക് അറബിക്കടല്‍, തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ലക്ഷദ്വീപ്, കേരള- കര്‍ണ്ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40-50 kmph വേഗതയില്‍ കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യ ബന്ധനത്തിന് കടലില്‍ പോകരുത്.

തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 35- 45 kmph വേഗതയില്‍ കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യ ബന്ധനത്തിന് കടലില്‍ പോകരുത്.

ജൂണ്‍ 11- മദ്ധ്യ കിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 55-65 kmph വേഗതയിലും, തെക്ക് അറബിക്കടല്‍, മദ്ധ്യ പടിഞ്ഞാറ് അറബിക്കടല്‍, ലക്ഷദ്വീപ്, കേരള- കര്‍ണ്ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40-50 kmph വേഗതയിലും, തെക്ക് പടിഞ്ഞാറ്, തെക്ക്- കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 35-45 kmph വേഗതയിലും കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യ ബന്ധനത്തിന് കടലില്‍ പോകരുത്.

heavyrain

ജൂണ്‍ 12- മദ്ധ്യ അറബിക്കടലില്‍ മണിക്കൂറില്‍ 65-75 kmph വേഗതയിലും, ലക്ഷദ്വീപ്, കേരള- കര്‍ണ്ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40-50 kmph വേഗതയിലും, തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 35-45 kmph വേഗതയില്‍ കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യ ബന്ധനത്തിന് കടലില്‍ പോകരുത്.

ജൂണ്‍ 12- തെക്ക്, മദ്ധ്യ അറബികടല്‍, ലക്ഷദ്വീപ്, കേരള- കര്‍ണ്ണാടക തീരം എന്നിവടങ്ങളില്‍ മണിക്കൂറില്‍ 35-45 kmph വേഗതയില്‍ കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യ ബന്ധനത്തിന് കടലില്‍ പോകരുത്.

Top