കനത്ത മഴ; ഇടുക്കിയില്‍ വ്യാപക നാശനഷ്ടം

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ വ്യാപക നാശനഷ്ടം. കാല്‍വരി മൗണ്ട് എല്‍പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. 20തോളം വീടുകള്‍ മഴയില്‍ തകരുകയും ചെയ്തു. വട്ടവടയില്‍ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ചു. മരം വീണ് ഗതാഗതം തടസപ്പെട്ടതിനാലാണ് രാജയെ (50) ആശുപത്രിയിലെത്തിക്കാനാവാഞ്ഞത്.

അതേസമയം, കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകള്‍ തുറക്കും. ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറവായതിനാല്‍ ആശങ്കകളില്ല. ഉടുമ്പന്‍ ചോലയില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. തോട്ടംമേഖലയില്‍ മഴ തുടരുകയാണ്. വൈദ്യുതി പല മേഖലകളിലും തടസപ്പെട്ടിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘം മേഖലകളിലുണ്ട്. അതേസമയം വീടുകളിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന നിര്‍ദേശവുമായി കളക്ടര്‍ രംഗത്തെത്തി.

Top