രാഹുല്‍ ഗാന്ധി സ്വവര്‍ഗ്ഗപ്രേമിയെന്ന് കേട്ടിട്ടുണ്ട്; സവര്‍ക്കര്‍ വിവാദത്തില്‍ ഹിന്ദുമഹാസഭ നേതാവ്

ധ്യപ്രദേശ് കോണ്‍ഗ്രസ് സേവാദള്‍ ലഘുലേഖയില്‍ വീര്‍ സവര്‍ക്കറും, നാഥുറാം ഗോഡ്‌സെയും തമ്മില്‍ ശാരീരികബന്ധം നിലനിന്നിരുന്നതായുള്ള ആരോപണങ്ങളില്‍ മറുപടിയുമായി അഖില്‍ ഭാരതീയ ഹിന്ദു മഹാസഭ. രാഹുല്‍ ഗാന്ധിയെക്കുറിച്ചും ഇത്തരമൊരു ആരോപണം കേട്ടിട്ടുണ്ടെന്നാണ് ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി പ്രതികരിച്ചത്.

‘മുന്‍ മഹാസഭ പ്രസിഡന്റായ സവര്‍ക്കര്‍ ജിയെക്കുറിച്ച് വിഡ്ഢിത്തരങ്ങളാണ് ആരോപണങ്ങളായി ഉന്നയിക്കുന്നത്. രാഹുല്‍ ഗാന്ധി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ഞങ്ങളും കേട്ടിട്ടുണ്ട്’, സ്വാമി ചക്രപാണി പറഞ്ഞു. വീര്‍ സവര്‍ക്കറിന്റെ ധൈര്യത്തെയും, കഴിവുകളെയും ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് സേവാദള്‍ വിഭാഗം ലഘുലേഖ പുറത്തിറക്കിയത്. സവര്‍ക്കര്‍ക്ക് മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നെന്ന വാദങ്ങളാണ് വിവാദം ക്ഷണിച്ച് വരുത്തുന്നത്.

ഭോപ്പാല്‍ സേവാദള്‍ ക്യാംപിലായിരുന്നു ലഘുലേഖ വിതരണം. ബിജെപിക്ക് പുറമെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ശിവസേനയും ഈ വിവാദത്തില്‍ മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്. ശിവസേനാ നേതാവ് സഞ്ജയ് റൗത്താണ് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് രംഗത്തെത്തിയത്. ‘വീര്‍ സവര്‍ക്കര്‍ മഹാനായ വ്യക്തിയായിരുന്നു, ഇനിയും അങ്ങനെയാകും. ഒരു വിഭാഗം ഇതിനെതിരെ സംസാരിച്ച് കൊണ്ടേയിരിക്കും. അത് അവരുടെ മനസ്സിലെ വൃത്തികേട് മൂലമാണ്’, റൗത്ത് പറഞ്ഞു.

തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്നും അതിനാല്‍ പീഡന വിവാദത്തില്‍ മാപ്പ് പറയില്ലെന്നും പറഞ്ഞ് കഴിഞ്ഞ മാസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിവാദത്തിന് തുടക്കം കുറിച്ചിരുന്നു.

Top