മകനെ പണയപ്പെടുത്തി വായ്പയെടുത്തിട്ടും കാര്‍ഷിക ലോണടക്കാനായില്ല; പിതാവ് ജീവനൊടുക്കി

ഭോപ്പാല്‍: മകനെ പണയപ്പെടുത്തി വായ്പയെടുത്തിട്ടും കാര്‍ഷിക ലോണടയ്ക്കനാവാത്തതില്‍ മനം നൊന്ത് കര്‍ഷകനായ പിതാവ് ജീവനൊടുക്കി. ഭോപ്പാല്ലിലെ പട്ടോഡ ഗ്രാമത്തിലെ കാര്‍കുന്ദ് (42) ആണ് ആത്മഹത്യ ചെയ്തത്.

കാര്‍കുന്ദ് നേരത്തെ സഹകരണ സൊസൈറ്റിയില്‍ നിന്നും രണ്ടര ലക്ഷം രൂപ കാര്‍ഷിക ലോണ്‍ എടുത്തിരുന്നു. ഇത് തിരിച്ചടക്കാനാവാതെ പലിശ പെരുകിയപ്പോള്‍ മകനെയും പണയം വയ്ക്കുകയായിരുന്നു. മാസതവണ തിരിച്ചടക്കാനാവാതെ പലിശ പെരുകിയപ്പോഴാണ് പതിനേഴുകാരനായ മകനെ ഗ്രാമത്തില്‍ ഒട്ടകത്തെ വളര്‍ത്തുന്ന ആളുടെ വീട്ടില്‍ പണിക്കു നിര്‍ത്തി അയാളില്‍ നിന്നും പണം കടം വാങ്ങിയത്. എന്നാല്‍ വീണ്ടും പലിശ പെരുകിയതോടെ ബാങ്ക് പണമടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഒന്നരലക്ഷം രൂപ പലിശയടക്കം അടയ്ക്കണമെന്നായിരുന്നു നോട്ടീസ്. ഇതോടെ കാര്‍കുന്ദ് ജീവനൊടുക്കുകയായിരുന്നു.

സംഭവത്തില്‍ മുഖ്യമന്ത്രി ശിവ്‌രാജ്‌സിങ് ചൗഹാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കര്‍ഷകന്റെ രണത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. കര്‍ഷകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ഉടനെ നല്‍കണമെന്നാണ് പ്രതിപക്ഷ നേതാവ് അജയ് സിങ് ആവശ്യപ്പെട്ടത്. എന്നാല്‍ എന്നാല്‍ കാര്‍കുന്ദിന്റെ വായ്പ കുടിശിക 90,000 രൂപയായിരുന്നുവെന്നും ഇതില്‍ 34,000 രൂപ ഒഴികെയുള്ള തുക സര്‍ക്കാര്‍ സഹായമായി നല്‍കിയെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

Top