ഹരിയാനയില്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗത്തിനിരയാക്കി

Untitlerape

ഛണ്ഡീഗഡ്: ഹരിയാനയില്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. പല്‍വാലിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ ശനിയാഴ്ച്ചയാണ് സംഭവം നടന്നത്.

ഹരിയാനയിലെ പല്‍വാല്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനെയാണ് മറ്റൊരു ഹെഡ് കോണ്‍സ്റ്റബിളും സഹോദരനും ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കി. സംഭവത്തിലെ പ്രതി വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനാണ്.

2014 മുതല്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളും കേസിലെ മുഖ്യ പ്രതി അലവാള്‍പൂര്‍ സ്വദേശി ജോഗീന്ദര്‍ എന്ന മിന്റുവും അടുപ്പത്തിലായിരുന്നു. മഹേന്ദര്‍ഘട്ടില്‍വച്ചാണ് ഇരുവരും കണ്ട് മുട്ടുന്നത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. 2017 ജൂണിലാണ് ഫരീദാബാദ് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായ സഹോദരനെ ജോഗീന്ദര്‍ യുവതിക്ക് പരിചയപ്പെടുത്തുന്നത്.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പല്‍വാല്‍ എസ്പി വാസിം അക്രം പറഞ്ഞു. പരിചയപ്പെട്ട നാള്‍ മുതല്‍ ഫരീദാബാദ്, ജിന്ദ്, പല്‍വാല്‍ എന്നിവിടങ്ങളില്‍വച്ച് ജോഗീന്ദര്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ജോഗീന്ദറും സഹോദരനും പീഡിപ്പിച്ചത്. പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജോഗീന്ദര്‍ തന്നെ ഭീഷണിപ്പെടുത്തിയാതായും യുവതി പരാതിയില്‍ പറയുന്നു.

Top