ലൈംഗിക പീഡനം; ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയിന് 23 വര്‍ഷം തടവ് ശിക്ഷ

ന്യൂയോര്‍ക്ക്: ഹോളിവുഡ് സിനിമ നിര്‍മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റെനിനെ 23 വര്‍ഷം കഠിനതടവിന് കോടതി ശിക്ഷിച്ചു. മിറാമാക്‌സ് സ്റ്റുഡിയോയുടെ സ്ഥാപകന്‍ കൂടിയാണ് ഇദ്ദേഹം. ലൈംഗിക പീഡന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.

രണ്ടുവര്‍ഷമായി മീ ടൂ ആരോപണങ്ങളില്‍ വെയ്ന്‍സ്റ്റെയ്ന്റെ പേര് നിറഞ്ഞുനില്‍ക്കുകയായിരുന്നു. 12-ല്‍ അധികം സ്ത്രീകള്‍ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തു എന്നാരോപിച്ച് രംഗത്ത് വന്നിരുന്നു. നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് എന്നിവരും ഇക്കൂട്ടത്തില്‍ രംഗത്ത് വന്നിരുന്നു.

അതേസമയം ഉഭയകക്ഷി സമ്മതമില്ലാതെ താന്‍ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്ന് വെയ്ന്‍സ്റ്റെന്‍ വ്യക്തമാക്കിയിരുന്നു. മാന്‍ഹാട്ടന്‍ സുപ്രീംകോടതിയില്‍ ജസ്റ്റിസ് ജെയിംസ് എ ബര്‍കിന്റെ നേതൃത്വത്തിലാണ് വിധി പ്രഖ്യാപനം നടന്നത്. മീ ടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വെയ്ന്‍സ്റ്റെന് തടവുശിക്ഷ ലഭിച്ചതിനെ വിവിധ വനിതാവകാശ സംഘടനകള്‍ സ്വാഗതം ചെയ്യുകയും ചെയ്തു.

Top