harthal

harthal

തിരുവനന്തപുരം: സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചും സര്‍വകക്ഷി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്‍കാത്തതിലും പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെയും ബാങ്കുകളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് സഹകരണ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഇടതുമുന്നണിയുടെ നേതൃത്വത്തിലായിരിക്കും ഹര്‍ത്താല്‍.

നോട്ടു പ്രതിസന്ധിയേത്തുടര്‍ന്ന് രാജ്യവ്യാപകമായി തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു. ഓരോ സംസ്ഥാനങ്ങളിലും അവിടങ്ങളിലെ സാഹചര്യമനുസരിച്ച് പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോയുടെ നിര്‍ദ്ദേശം.

Top