തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ കേസുകൾ സുപ്രീംകോടതിയിൽ വാദിക്കുന്നതിൽ നിന്ന് അഡ്വ. ഹാരിസ് ബീരാനെ ഒഴിവാക്കിയതിൽ സർക്കാരിനെതിരേ വിമർശനവുമായി എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ.
പാർട്ടിയെയോ വകുപ്പ് മന്ത്രിയെയോ അറിയിക്കാതെയാണ് സർക്കാർ തീരുമാനമെടുത്തതെന്നും ഇക്കാര്യം മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും വിജയൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കെഎസ്ആര്‍ടിസിയുടെ കേസുകൾ സുപ്രീംകോടതിയിൽ വാദിക്കുന്നതിൽനിന്ന് അഡ്വ. ഹാരിസ് ബീരാനെ കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു. ഡിജിപി ടി.പി. സെൻകുമാറിനു വേണ്ടി സുപ്രീംകോടതിയിൽ കേസ് വാദിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബീരാനെ ഒഴിവാക്കിയതെന്നാണു സൂചന.
പത്തുവർഷത്തിലേറെയായി സുപ്രീംകോടതിയിൽ കെഎസ്ആര്‍ടിസിയുടെ കേസുകൾ വാദിച്ചിരുന്നതു ഹാരിസ് ബീരാനാണ്.