ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസുകള്‍ സിബിഐയ്ക്കു വിടണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

kerala-high-court

കൊച്ചി: ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴു കേസുകളുടെ അന്വേഷണം സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

സംസ്ഥാനത്ത് ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന കൊലപാതകങ്ങളുടെ അന്വേഷണം ആണ് സിബിഐയ്ക്ക് വിടാന്‍ ആവശ്യപ്പെടുന്നത്.

തലശേരിയിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.

രഞ്ജിത്ത്, സന്തോഷ് കുമാര്‍, സി.കെ. രാമചന്ദ്രന്‍, വിമല, രാധാകൃഷ്ണന്‍, ബിജു, രവീന്ദ്രന്‍ പിള്ള, രാജേഷ് എന്നിവരുടെ കേസുകള്‍ സിബിഐ അന്വേഷിക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.

രാഷ്ട്രീയ കൊലക്കേസുകളില്‍ നടക്കുന്ന അന്വേഷണം നിരീക്ഷിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഴു കൊലക്കേസുകളിലും ഭരണമുന്നണിയിലെ മുഖ്യകക്ഷിയില്‍പെട്ടവരാണു പ്രതികളെന്നു ഹര്‍ജി പറയുന്നു. ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.

Top